Showing posts with label പ്രതിഷേധം. Show all posts
Showing posts with label പ്രതിഷേധം. Show all posts

Tuesday, May 29, 2012

മൂലമറ്റത്തെ പാര..


(ചിത്രത്തിന് കടപ്പാട്‌‌- ജയരാജ്.ടി.ജി)
ഈ മുടിഞ്ഞ മന്‍‌മോഹനും,ഇറ്റാലിയന്‍ അമ്മച്ചിയും,അവരുടെ ഒരു ഒടുക്കത്തെ സര്‍ക്കാരും,അഴിമതിയും ,കൈക്കൂലിയും കൊണ്ട് മുടിപ്പിച്ചിട്ടിരിക്കുന്ന ഈ നാട്ടില്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് അടിക്കടി പെട്രോള്‍ കമ്പനികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വിലകൂട്ടാനുള്ള അധികാരം നല്‍കി. പെട്രോളിന്റെ വില കുത്തനെയുയര്‍ന്നതോടെ സകലസാധനങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയായി,സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി, വിലയുയര്‍ന്ന ഉടന്‍‌തന്നെ ഇടത്തുപക്ഷവും.ബി.ജെ.പി യും ഹര്‍ത്താല്‍ എന്ന പതിവ് കലാപരുപാടി അരങ്ങേറി.ഈ ഹര്‍ത്താലൊക്കെ എത്രകണ്ടതാ.ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് ഈ ഇന്‍ഡ്യല്‍ എന്തെങ്കിലും ഒരുനേട്ടമുണ്ടായിട്ടുണ്ടോ? ജോലിചെയ്ത് ബോറടിച്ചിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് വാഹനങ്ങളുടെ കണ്ണാടി എറിഞ്ഞുപൊട്ടിച്ചും,വൈരാഗ്യമുള്ളവരെ പെരുമാറാനും,സര്‍ക്കാര്‍ വാഹനങ്ങള്‍ തീയിട്ടുകളിക്കനുമുള്ള ഒരു വിനോദോപാധി മാത്രമാണ് ഹര്‍ത്താലുകള്‍.മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ജങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരവും നഷ്ട്പ്പെടുന്നു. അതിനു ഒരു ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ,ജയരാജ് ടി.ജി.വരച്ച കാര്‍ട്ടുണ്‍. ഫേസ്സ്ബുക്ക് ഇതിപ്പോള്‍ രണ്ടാമത്തെ പ്രാവശ്യമാണ് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്തിരിക്കുന്നത്.ജനങ്ങളെ ദ്രോഹിക്കുന്ന ഈ സര്‍ക്കാര്‍ ജനങ്ങളുടെ വിമര്‍ശങ്ങളേ ഭയപ്പെടുന്നു,ഇവിടുത്തെ ഗാന്ധി ശിഷ്യന്മാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട ഷണ്ഡന്മാരായ ജനതയെ വാര്‍ത്തെടുക്കാനാണ് താല്പര്യം.

ഓയില്‍ കമ്പനികളുടെ കൊള്ളലാഭത്തിന്റെ കണക്കുകള്‍ വെളിയില്‍ വന്നുകൊണ്ടിരിക്കുന്നു .കിട്ടിയവിവരം അനുസരിച്ച് 2012 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഇന്‍ഡയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 12,670.43 കോടി ലാഭം കൊയ്തു മുന്‍‌വര്‍ഷം ഇതേകാലയളവിലെ 3905.16 കോടിയുമായി താരതമ്യപ്പെടുത്തിയാല്‍ 224ശതമാനം വര്‍ധന!


ജനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് ജനപ്രതിധികളെ തിരഞ്ഞെടുത്ത് ജങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഭരണ സംവിധാനമാണ് ജനാധിപത്യം എന്നതൊക്കെ പോയി ,ജനങ്ങള്‍ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കും,ആഗോളകുത്തകള്‍ക്കും വേണ്ടി ഭരണം നടത്തുന്ന സംവിധാനം എന്നായി.

പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം‌പോലും നിഷേധിക്കുന്ന ഈ നാട്ടിലാണോ ഈ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യം നേടിയെടുത്തത്?! ഇതില്‍ ഭേദം ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു.


Sunday, December 11, 2011

ശുദ്ധപോക്രിത്തരം....

തമിഴ്‌ നാടിന്റെ അതിര്‍ത്തിയില്‍ തമിഴ്‌കര്‍ഷകരെന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഗുണ്ടകള്‍ ആക്രമം അഴിച്ചു വിടുന്നു, ജയലളിത മുഖ്യധാര പത്രമാധ്യമങ്ങളിലൂടെ കഥകള്‍ മെനയുന്നു.ഇവിടെ രാഷ്ടീയക്കാര്‍ കത്തെഴുതിക്കലിക്കുന്നു,കേന്ദ്ര ഗവണ്മെന്റ് നിസംഗതപുലര്‍ത്തുന്നു.ഉറക്കം തൂങ്ങികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഫേസ്സ്‌ബുക്കിലും ,ബ്ലോഗിലും കുറേ അലവലാതികള്‍ പോസ്റ്റെഴുതുന്നു ഈ ദരിദ്രവാസികള്‍ക്കൊന്നും വേറെ പണിയില്ലെ? ആര്‍ക്കുവേണ്ടിയാണ് ഈ പോസ്റ്റുകളും മറ്റും പടച്ചു വിടുന്നത്.മുപ്പത്തിയഞ്ചു ലക്ഷം ജീവന്‍ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ അഹോരാത്രം പോസ്റ്റെഴുതിക്കൂട്ടുന്ന ബ്ലോഗര്‍മ്മാര്‍ക്ക് വിശ്വാസമുണ്ടോ ഈ കേരളത്തിലെ ജനതയെ രക്ഷിക്കാനാകുമെന്ന്?

എനിക്ക് തീരെ പ്രതീക്ഷയില്ല ,ഇവിടെ ജനകീയ സമരങ്ങളെ മൂഞ്ചിപ്പിക്കാനായി കുറേ ഷണ്ഡപാണികള്‍ അവതരിച്ചിട്ടുണ്ട്,ഫേസ്സ്ബുക്കിലും അവന്മാരായിരുന്നു ഒരു സൈഡില്‍ പാര.ജനകീയ മുന്നേറ്റങ്ങളെ വെറും തമാശായികണ്ട ഇത്തരം -----മോന്മാരെയെല്ലാം എന്തുചെയ്യണമെന്നാണ് അറിയാന്‍ മേലാത്തത്. മുല്ലപ്പെരിയാര്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിച്ചിരിക്കുന്ന ഫേസ്സ് ബുക്കില്‍ ഉള്ള പകുതിലതിധികം മലയാളികളും ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല ഇതെല്ലം വന്നാലും .പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകള്‍കള്‍ക്കു മാത്രം ബാധകമാകുന്ന വിഷയമായതിനാല്‍ അവിടുന്നുള്ള ഫേസ്സ് ബുക്കര്‍മാര്‍ പ്രതികരിക്കുവോ ചകുവോ എന്തു വേണേല്‍ ചെയ്യട്ട് എന്ന മട്ടിലാണ്.
ആദ്യം നന്നാവേണ്ടത് ഇവിടുത്തെ ജനങ്ങളാണ് പല പരനാറികളുടേയും പലചെറ്റത്തരങ്ങള്‍ കാണുമ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ ഡാമൊന്നു പൊട്ടി ഇവന്മാരൊന്നു ചത്തിരുന്നെങ്കിലെന്ന്....
താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ഫേസ്സ് ബുക്കില്‍ നിന്നുള്ളതാണ് അത് ബൂലോകത്തിലെ പാച്ചു എന്നബ്ലോഗര്‍ എടുത്ത പൊട്ടിപ്പൊളിഞ്ഞ മുല്ലപ്പെരിയാറിന്റെ ചിത്രങ്ങളടങ്ങുന്ന ഒരുപോസറ്റാണ് അത് പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടു ഷെയറുകള്‍ മാത്രമേ നടന്നിട്ടുള്ളു അതും ലേഖകന്‍ തന്നെ ചെയ്തതുമാണ്.കാര്യം ഇതൊന്നും ഈ ലോകത്തിനെ അറിയിക്കാനുള്ളതല്ലല്ലൊ.

ഇനി താഴെക്കൊടുത്തിരുക്കുന്ന ചിത്രവും ഫേസ്സ് ബുക്കില്‍ നിന്നും എടുത്തതാണ് ,ഈ ലോകം അറിയേണ്ട ഒരു തത്വം വളരെ ലാഘവമായി പറഞ്ഞിരിക്കയാണ്.തേങ്ങാപൊതിക്കാന്‍ പാരതന്നെ വേണം അല്ലാതെ സൂചികൊണ്ട് പറ്റില്ലല്ലോയെന്ന്,കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പോസ്റ്റ് വെറും 8 മണിക്കൂര്‍കൊണ്ട് ഷെയര്‍ചെയ്തത് 20 പേരാണ്. ശുദ്ധ തന്തയില്ലാഴികയെ പ്രോത്സാഹിപ്പിക്കാന്‍ മലയാളികാണിക്കുന്ന ഉത്സാഹം..!! ഇത്തരം ഞരമ്പുരോഗത്തിന് മലയാളിയെ ചികിത്സിക്കേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു,

ഇത്തരം പോക്രിത്തരങ്ങള്‍ കണ്ടുരസിക്കുമ്പോള്‍ താനെ സ്‌ഖലനമുണ്ടാവുന്നെങ്കില്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ പോകേണ്ടതാണ്.ഇല്ലെങ്കില്‍ നിന്റെയൊക്കെ പെണ്ണുമ്പിള്ളമാര്‍, നീയൊക്കെ ഉറങ്ങിക്കിടക്കുമ്പോള്‍ ,അയല്പക്കക്കാരനെ കൂടെ വിളിച്ചു കിടത്തും...ജാഗ്രതൈ..

Monday, November 07, 2011

ടോയിലറ്റിലെ സ്വയംബ്ലോഗം...!!


മലയാളസാഹിത്യം എന്നുപറഞ്ഞാല്‍ പേനയുംപേപ്പറും കൊണ്ടെഴുതി,ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമെ അതൊരു ഉദാത്തസാഹിത്യ സൃഷ്ടിയാകുന്നുള്ളു എന്നാണ്.ഇന്നും ചില പലപരമ്പരാഗത എഴുത്തുകാരുടേയും,വായനക്കാരുടേയും വിചാരം .അവര്‍ എപ്പോഴും ഇലക്ട്രോണികസ് മീഡിയകളായ ,ബ്ലോഗിലും,ഫേസ്സ് ബുക്കിലും എഴുതപ്പെടുന്ന സൃഷ്ടികളെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്.പരമ്പരാഗത സാഹിത്യ രചനയിലെപ്പോലെ ,ബ്ലോഗ്‌രചനക്ക് നിലവാരം തീരെകുറവാണെന്നും അതുകൊണ്ടിതിനെ ടോയിലറ്റ് സഹിത്യമായിമാത്രമെ കാണാന്‍കഴിയു എന്നുമാണ് ഇവരരുടെ വിലയിരുത്തല്‍..ഇപ്പോള്‍ ഞാനെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും.! എന്നേക്കൊണ്ടു പറയിപ്പിച്ചതാണ്!”ദേശാഭിമാനിയില്‍” എഴുത്തുകാരി ഇന്ദു മേനോന്റെ “ബ്ലോഗെഴുത്തില്‍ പൂര്‍ണ്ണതയില്ല..” എന്നലേഖനം വായിച്ചപ്പോഴുണ്ടായ ഒരു മനഃപ്രയാസം കൊണ്ടുപറഞ്ഞു പോയതാ.!

പ്രസിദ്ധങ്ങളായ വാരികകളിലും,ആനുകാലികങ്ങളിലും അച്ചടിമഷിപുരണ്ടാല്‍ മാത്രമേ ഒരു സാഹിത്യസൃഷ്ടി പൂര്‍ണ്ണതയിലെത്തുകയുള്ളൂയെന്ന് പ്രചരിപ്പിക്കുന്നവരാണ് പരമ്പരാഗത എഴുത്തുകാര്‍.ബ്ലോഗുകള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയകാലത്തു തന്നെ തുടങ്ങിയതാണി കുപ്രചാരം.ബ്ലോഗുകളിലൂടെ പുറത്തുവരുന്ന സൃഷ്ടികള്‍ അധികവും പ്രവാസികളുടെതാണ് .ജീവിതമാര്‍ഗ്ഗത്തിനുവേണ്ടി നാടുവിട്ടുപോകുന്ന മലയാളികള്‍ക്ക് മാതൃഭാഷയുമായി ബന്ധം‌പുലര്‍ത്താനും,അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനുമുള്ള ഒരു മാര്‍ഗ്ഗമാണ് ബ്ലോഗുകളും,ഫേസ്സ്ബുക്കുകളും. പരമ്പരാഗത സാഹിത്യരചയിതാക്കള്‍ തങ്ങളുടെ സൃഷ്ടിയെവിറ്റുകാശാക്കാന്‍ ശ്രമിക്കുന്നവരാണ്.ഒരുതരം കൂലിയെഴുത്തുകാരെന്നും പറയാം,ബ്ലോഗുകളിലെ സൃഷ്ടികള്‍ രചയിതാവിന്റെ അഭിരുചിക്കനുസരിച്ച് ,അവരുടേതായ ഭാഷയില്‍ എഴുതിപോസ്റ്റ്ചെയ്യുന്നു ,അതിനവര്‍ പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല .സ്കൂള്‍,കോളേജ് മാഗസിനുകളില്‍ രചനകള്‍ നടത്തിയവരാണ് ബഹുഭൂരിപക്ഷവും.. ഇവരൊന്നും പരമ്പരാഗത സാഹിത്യരചനയുടെ അലിഖിതനിയമങ്ങള്‍ പിന്‍പറ്റുന്നുമില്ല. അല്ലാതെ ലേഖികപറയുന്നതുപോലെ “മലബന്ധം ഉണ്ടാകുമ്പോള്‍ കക്കൂസ്സികയറിയിരുന്ന് കരിക്കട്ടകൊണ്ട് ഭിത്തിയില്‍ എഴുതിയിടുന്നതല്ല ബ്ലോഗുരചനകള്‍.” ഒരുപാട് നല്ലനിലവാരമുള്ള രചയിതാക്കളെ ബ്ലോഗ്ഗ് സംഭാവന നല്‍കിക്കഴിഞ്ഞു.പേപ്പറും പേനയുമെടുത്ത് എന്ത് അശ്ലീലങ്ങള്‍ എഴുതിയാലും,അതെഴുതുന്ന ആള്‍ പ്രസിദ്ധആനുകാലീകങ്ങളിലുടെ കൂലിയെഴുത്തുകാരനായി പുകഴ്‌പെറ്റവനാണെങ്കില്‍ അതെല്ലാം ഉദാത്തമായ സൃഷ്ടികളാണെന്നാണ് നാട്ടുനടപ്പ്..!
“എഴുത്തിനോടുള്ള കാമംവരുമ്പോള്‍ ടോയിലറ്റില്‍ കയറി സ്വയം”ബ്ലോഗിക്കുന്നവര്‍ക്കുന്നവരെ കാശിനുവേണ്ടി എഴുത്തുകോല്‍ ഉന്തുന്നവര്‍ പരിഹസിക്കാമോ.?!


Wednesday, August 17, 2011

മൂക്കില്ലാരാജ്യത്തെ ഒരു ബ്ലോഗര്‍...

ലോകമഹാ ഫ്രോഡുകള്‍ ഭരിക്കുന്ന രാജ്യത്ത് അഴിമതികൊണ്ട് ഗിന്നസ്സ് റെക്കോഡിട്ട ഒരുഭരണത്തിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഈകൂതറ ഭരണത്തിനെ പിന്തുണക്കുന്ന സകലഅലവലാതികളും ഒന്നിച്ച് ഒറ്റക്കെട്ടായി തൂറിതോപ്പിക്കുന്ന ഒരുപ്രവണത നാട്ടില്‍ സംജാതമായിരിക്കുകയാണ്.അണ്ണന്‍ അന്ന ഹസാരെ അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയ മുട്ടലാണ് മുട്ടലടക്കിപ്പിടിച്ചു എത്രകാലം ഇങ്ങനെനടക്കും,മുട്ടാന്‍ കാരണമുണ്ട് ഹസാരെ സമരംതുടങ്ങിയപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇത്രയും പ്രശനമുണ്ടായിരുന്നില്ല.അന്നെല്ലാം ഹസാരയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു.സഖാവ്; വി.എസ്.അച്ചുതാന്ദനുപോലും അദ്ദേഹത്തേപ്പറ്റി ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.പിന്നെപ്പോഴാണ് അന്നാ ഹസാരെ ഫ്രോഡായത്? നരേന്ദ്രമോദിയെ അന്ന ഹസാരെ ഒന്നു പ്രശംസിച്ചു പോയി,നരേന്ദ്രമോദി നല്ലവനാണെന്നെനിക്കഭിപ്രായമില്ല പക്ഷെ അദ്ദേഹം നടത്തിയ ചിലഭരണ പരിഷ്കാരങ്ങള്‍നല്ലതാണെന് പറയാകഴിയും ,നല്ലകാര്യങ്ങള്‍ ആരുചെയ്താലും പറയാം

പോരാത്തതിന് അന്നാ ഹസാരയുടെ കൂടെ കാവിയുടുത്ത ആളുകളുണ്ടുപോലും,അതെന്താ കാവിയുടുത്തവരാരും ഇന്‍ഡ്യാക്കാരല്ലേ.?അവര്‍ക്കിവിടെ നടക്കുന്ന അഴിമതികളെ ചോദ്യംചെയ്യാനുള്ള അവകാശമില്ലേ?കാവിയുടുത്തന് പൌരബോധം പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ?സ്വാതന്ത്ര്യസമര കാലത്തും സമരങ്ങളില്‍ കാവികള്‍ ഉണ്ടായിരുന്നില്ലേ?ലോക്പാല്‍ബില്ല് അവതരിപ്പിക്കപ്പെടണമെന്ന് ആര്‍ക്കാണിത്ര അത്യാവശ്യം.അതുകൊണ്ട് ഇവിടെ ഭരിക്കുന്ന ഏതെങ്കിലും പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?ഉണ്ടെന്നെനിക്കു തോന്നുന്നില്ല ,അഴിമതി രഹിതമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്‍ഡ്യയില്‍ ഇല്ലന്നു ഞാന്‍ കരുതുന്നു.അന്നാ ഹസാരയുടെ സമരത്തിനു എതിരെ രംഗത്തിറങ്ങിയവര്‍ ,കോണ്‍ഗ്രസ്സ് അനുഭാവികളും,കമ്യൂണീസ്റ്റ്വിരോദികളും,ഹിന്ദു വിരോധികളൂം മാത്രമാണ്,കമ്യൂണിസ്റ്റ്ചിന്താഗതിക്കാരനായ എനിക്ക് തോന്നിയ ഈ തോന്നല്‍ വേറുംതോന്നലല്ല മലയാളത്തിലെ ബ്ലോഗ്പുലിയൊരാള്‍ എഴുതിയ അണ്ണാഹസാരയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു പോസ്റ്റ് ഇവിടെകിടന്നു ചീഞ്ഞു നാറുന്നുണ്ട്, അവിടെചെന്ന് പോസ്റ്റും കമന്റും വായിച്ചാല്‍. ഞാന്‍ പറഞ്ഞത് ശെരിയാണെന്ന് ഏവര്‍ക്കും മനസ്സിലാകും.എന്നുമ്പറഞ്ഞ് എന്നെ ഹിന്ദുത്വവാദിയായി കരുതരുത്,(കരുതിയാലും എന്റെ ദേഹത്തെങ്ങും ഒട്ടില്ല)
അന്ന ഹസാരയെ പടുകിഴവനെന്നും,പഴയ സൈനീക ഡ്രൈവറെന്നും ആക്ഷേപിച്ചു കമന്റെഴുതുന്നവരുടെ നിലവാരം എന്താണെന്ന് വിലയിരുത്താനും കഴിയും, അന്ന ഹസാരയോട് ആദ്യം യോജിപ്പാരുന്നു ഇപ്പൊ വിയോജിപ്പാപോലും മറ്റുചിലര്‍ക്ക്.. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഹസാരെ അരാജകവാദിയാണെന്നും, അദ്ദേഹം ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ഒരുകൂട്ടര്‍ ,ജനാധിപത്യ വ്യവസ്തയില്‍ അധികാരത്തില്‍ വന്നൊരു സര്‍ക്കാര്‍ തെറ്റുചെയ്താല്‍ അതിനെതിരെ ഇങ്ങനെയൊന്നുമല്ല പ്രതികരിക്കേണ്ടത് അതിനു വേറെവഴിയുണ്ടെന്ന് ചില മഹാന്മാര്‍ വാദിക്കുന്നു.. അവസാനം ഈ ചര്‍ച്ചയുടെ പോരുള്‍..ഹസാരയെങ്ങാനും ഈ സമരം വിജയിപ്പിച്ചാല്‍..സ്വാഭാവികമായും ഹസാരയെ പിന്തുണച്ച ബീ.ജെ.പി.യെങ്ങാണും അധികാരത്തില്‍ വരുമോയെന്ന ഭയം എന്നേപ്പോലെ അവര്‍ക്കും ഉണ്ടെന്ന്കാണാം,അവര്‍ക്കൊക്കെ ഗാന്ധിജിയെ വലിയകാര്യമാ....ഗാന്ധിജി ഹേ..രാം..ഹേ...രാം എന്നു ഉരുവിടുമായിരുന്നെന്ന് ഇവരാരു അറിഞ്ഞു കാണത്തില്ല,ഇല്ലെങ്കില്‍ പറഞ്ഞേനേം അദ്ദേഹവും ഹിന്ദുത്വവാദിയാണെന്ന് .ഹസാരക്കു പിന്നില്‍ ഇന്‍ഡ്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും അണിനിരന്നുകഴിഞ്ഞു ,ഓണ്‍ലൈനില്‍ കിടന്ന് ഏത്ര മുക്കിയാലും അന്നാഹസാരയുടെ ജനപിന്തുണയുടെ അത്രയും ഉയരത്തില്‍ മലീമസമാക്കുകയെന്നത് ഒരു സ്വപ്നംമാത്രമായി അവശേഷിക്കും.


Wednesday, August 03, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട-കേന്ദ്രസര്‍ക്കാര്‍


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനം നടത്തുമെന്ന അഭിപ്രായം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരല്ല ഈ പഠനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികളും കണ്ടെത്തണം. ഇതിനൊക്കെയാണ് പുതിയ പഠനം- മന്ത്രി പറഞ്ഞു.
പഠനം നടത്തണം !!പഠനം നടത്തി നടത്തി ഇനിയും കുറച്ചുകൂടി പാവങ്ങള്‍ നരകിച്ചുകൊണ്ടിരുപ്പുണ്ട് അവരേക്കൂടി കൊല്ലണം അപ്പോഴെ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ഒരു തീരുമാനമാകത്തുള്ളു,എന്‍ഡോസള്‍ഫാന്റെ ഉപയോഗമൂലമൊന്നുമല്ല കാസര്‍കൊട്ടെ പെരാമ്പ്രയിലെയും പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും ജങ്ങള്‍ മരിക്കുന്നത് അത് വേറെന്തോ വിചിത്രരോഗമാണെന്ന മട്ടിലാ കേന്ദ്രത്തിന്റെ പോക്ക്.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ പരാതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ വന്ദന ജയിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുപേലും.മനുഷ്യന്റെ ജിവനു ഒരുവിലയും കല്‍പ്പിക്കാത്ത നാറിയ മുതലാളിത്വ ഭരണം ..ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ആഗോള കുത്തക്കള്‍ക്ക് സ്വന്തം രാജ്യത്തേയും ജനതയേയും അടിമക്കച്ചവടം നടത്തുന്ന മ്ലേച്ഛന്മാര്‍..ഇവനെയൊക്കെ വിളിക്കാന്‍ ഇതുവരെ കണ്ടുപിടിച്ച തെറിയോന്നും പോരാ...ഈ നാറികള്‍ക്ക് ഇതൊന്നും കണ്ടാല്‍ പോരേ..?
സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തുടങ്ങുന്ന ദിവസമാണ് ഡി.വൈ.എഫ്.ഐ. പരാതിയുമായി കോടതിയിലെത്തിയത്. അതുകോണ്ട് പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്നും ഈ കേടുകെട്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടുപോലും.ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് വരുന്ന അഞ്ചുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും അംഗീകാരമുണ്ട്. അത് അഞ്ചുകൊല്ലത്തേക്കുകൂടി നീട്ടാനാവും. കണ്‍വെന്‍ഷനിലെ ധാരണ എല്ലാ രാജ്യങ്ങളും അംഗീകരിക്കാന്‍ ഒരു കൊല്ലമെടുക്കും. എന്നു വെച്ചാല്‍ അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോദിക്കാന്‍ പോകുന്നില്ലന്ന് സാരം അതുവരെ ഇവിടുള്ള ദര്‍ദ്രവാസികളേമുഴുവന്‍ എന്‍ഡൊസള്‍ഫാന്‍ തളിച്ചു കൊന്നു് സമ്പന്നന്മാര്‍ക്ക് മാത്രം ജീവിക്കാവുന്ന ഒരു രാജ്യമാക്കിമാറ്റും.കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിക്കുപോലും സംശയം എന്‍ഡോസള്‍ഫാന്‍ മൂലം ഇവിടാരെങ്കിലും മരിച്ചിട്ടുണ്ടോന്ന്..അടുര്‍ പ്രകാശ് പഠനത്തിന് പുറപ്പെട്ടു കഴിഞ്ഞു...മുല്ലപ്പെരിയാറും ,എന്‍ഡോസള്‍ഫാനും കൊണ്ട് മലയാളിയെന്നൊരു വശം തന്നെ ഇല്ലാതാക്കിയേച്ചേ മാദാമ്മ അടങ്ങു.


Tuesday, June 28, 2011

സന്തോഷ് പണ്ടിറ്റ് ഒരു കലിയുഗ പ്രതിഭ.!



“ഓരോ യുഗത്തിലും ഓരോ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണല്ലോ ഭാരതത്തിലെ ഐതീഹ്യം,അങ്ങനെ ഐതീഹ്യപ്രകാരം കലിയുഗത്തില്‍ മലയാള സിനിമാരംഗത്ത് ഒരു അവതാരം പിറന്നു വീണു അതിന്റെ പേരാണ് സന്തോഷ് പണ്ടിറ്റ്,കഴിഞ്ഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടിയപ്പോള്‍ മുളച്ചുവന്നതോന്നുമല്ല പുള്ളിക്കാരന്‍,പണ്ട് ക്രേതായുഗത്തിനും മുമ്പ് ദൈവം സൃഷ്ടിനടത്തിക്കോണ്ട് പുള്ളിക്കാരന്റെ വര്‍ക്ക്ഷോപ്പിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ഒരു കുരുട്ടു ബുദ്ധിയാണീ അവതാരം! അന്നേ ദൈവത്തിനറിയാമായിരുന്നു കലിയുഗത്തിന്റെ അന്ത്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും,മലയാള സിനിമാ ജാതികളായ അമ്മയും,മാക്ടയും,തമ്മിത്തല്ലി തലകീറിച്ചാകുമെന്നും,പ്രൊഡ്യൂസ്സര്‍മ്മാരും,സംവിധായകരും,ഗാനരചയിതാക്കളും,എന്നുവേണ്ടാ...ലൈറ്റ് ബോയ് വരെയുള്ള എല്ലാ സിനിമാ ടെക്നീഷ്യന്‍സ്സും അവരവര്‍ക്ക് ഓരോ സംഘടനകള്‍ ഉണ്ടാക്കി തല്ലിപ്പിരിഞ്ഞ്,മുടിഞ്ഞ് മുണ്ടക്കോല് വെച്ച് പണ്ടാരടങ്ങി...തെണ്ടിക്കുത്തുപാളയെടുത്ത് സര്‍വ്വനാശത്തില്‍ ചെന്നവസാനിക്കുമ്പോള്‍,മലയാള സിനിമാപ്രേക്ഷകര്‍ക്ക് മോക്ഷം കൊടുക്കാന്‍ വേണ്ടി എല്ലാ ടെക്നീഷ്യന്‍സ്സിന്റേയും കഴിവ് ഈ അവതാരപുരുഷനിലേക്ക് ‘അപ്പ് ലോഡ് ചെയ്ത് മലയാള സിനി ഇന്‍ഡസ്ട്രിയിലേക്ക് പറഞ്ഞു വിട്ടതാണ്.

“ദൈവത്തിനു മടുത്തു ഈ സിനിമാക്കാരേക്കൊണ്ട്!എന്തൊരു പുകിലാ....അമ്മയെന്നോ..മാക്ടയെന്നോ രണ്ടു സംഘടനകള്‍,ഇവരുനടത്തുന്ന അടുക്കളപ്പോര് ചില്ലറയാണോ, ആരാ ഈ സംഘടന ഉണ്ടാക്കിയത്?ദൈവമല്ല.!ദൈവം സിനിമ കണ്ടുപിടിച്ചപ്പോള്‍ ഇതൊന്നുമില്ലായിരുന്നു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളു,അതൊക്കെപ്പോട്ട്... അതൊക്കെയെങ്ങനേലും സഹിക്കാം..”ഈ അടുത്ത കാലത്ത് കൂണുമുളക്കുന്നതുപോലെല്ല്യോ ഫാന്‍സ്സ് ക്ലബ്ബുകാരെന്നുമ്പറഞ്ഞൊരു തെമ്മാടിക്കൂട്ടം രൂപം കൊണ്ടത്‌ അതാ സഹിക്കാന്‍ മേലാത്തത്‌!മലയാളസിനിമ യുവതാരങ്ങളിലേക്ക് കൈവിട്ടുപോകുമെന്നുവന്നപ്പോള്‍ മൂത്തുനരച്ച താര രാജാക്കന്മാര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ വേണ്ടി ബിരിയാണിയും നെയ്‌‌ച്ചോറും കൊടുത്തു വളത്തിയതാ ഇവറ്റകളെ, തീയറ്ററില്‍ പോയി സമാധാനത്തോടെ ഒരു സിനിമകാണാന്‍ സമ്മതിക്കുമോ ഇവറ്റകള്‍,ഫാന്‍സ്സ് ക്ലബ്ബ്കാരുടെ പേക്കൂത്തുകള്‍ കാരണം നല്ലൊരുപങ്ക് പ്രേക്ഷകരും തീയറ്ററില്‍ പോകാറേയില്ലാ.വ്യാജ സീ.ഡി.യെ ആശ്രയിച്ചാണ് കാലം കഴിക്കുന്നത്...“ഇതല്ലേ മലയാള സിനിമാ പ്രതിസന്ധിക്ക് ഒരുകാരണം..!ഇതെല്ലാം കണ്ടുമടുത്ത ദൈവംതമ്പ്രാന്‍ ലവന്മാര്‍ക്കിട്ട് ഒരു പണികൊടുക്കന്‍ തീരുമാനിച്ചപ്പോളാണ് സന്തോഷ്‌ പണ്ടിറ്റ് എന്ന അവതാരം പിറന്നത്‌.

ഈ താരം ഒരു ദിവസം ചാടിക്കയറി വന്നതൊന്നുമല്ലാ....എല്ലരുംകൂട് പേടിച്ച് നിലവിളിച്ചപ്പോള്‍ കയറിവന്നതാ ,അവതാരം ഭൂ‍മിയിലേക്ക് എഴുന്നള്ളുമ്പോള്‍ കുറേ പൂത്തുനരച്ച പണവുമായിട്ടാണ് വന്നത്,വന്നപാതി വരാത്തപാതി ഈ ദൈവപുത്രന്‍ ഒരു ആല്‍ബമങ്ങെടുത്തു....“കൃഷ്ണനും രാധയും”..ഹോ..! ആല്‍ബംകണ്ട് സാക്ഷാല്‍ ഒടയതമ്പ്രാന്‍ പോലും ഞെട്ടിപ്പോയി.സിംഹാസനത്തേന്ന് തെറിച്ച് ചന്തീം‌ഇടിച്ച് താഴെ വീണു,പിന്നെ കേരളത്തിലെ ജനങ്ങളുടെ കാര്യം പറയാനുണ്ടോ..?! അവരാസന്തോഷത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല.അപ്പോഴാണ് ഇന്റര്‍നെറ്റുവാസികളായ ഒരുപറ്റം ദരിദ്രവാസികള്‍ യൂറ്റൂബില്‍ അവതാരം പ്രതിഷ്ഠിച്ചുവെച്ചിരുന്ന ബിംബങ്ങള്‍ക്കടിയില്‍ച്ചെന്ന് തൂറിവെച്ച് പ്രതിഷേധം രേഖപ്പെടൂത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചത്,അവതാരങ്ങള്‍ ജനിക്കുമ്പോള്‍ പൊതുവേ വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടെന്ന പരമാര്‍ത്ഥം അവതാരം തിരിച്ചറിഞ്ഞു,ലോകത്ത് ഇതുവരെ വന്ന അവതാരങ്ങള്‍ക്കെല്ലാം ഇതുപോലെ എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങളും,പതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട് ,

ആ ബോധോദയം അദ്ദേഹം‌മുതല്ലാക്കി ,എതിരാളികള്‍ തൂറിയിട്ട തീട്ടത്തില്‍ചവിട്ടി “കു”പ്രസിദ്ധിയുടെ കൊടുമുടികള്‍ കയറി അവതാരലക്ഷ്യം പ്രചരിപ്പിച്ചു,നാണമില്ലാത്തതുകാരണം അസ്ഥാനത്ത് ഒരു ആലുമുളച്ചിട്ടുണ്ടായിരുന്നതുകൊണ്ട് തപസ്സ്ചെയ്യാന്‍ വേറേ മരമൊന്നും തിരഞ്ഞുനടക്കേണ്ടിയും വന്നില്ലാ..!!

മലയാളികള്‍ സെപ്റ്റിക്ക് ടാങ്കില്‍ മുക്കിയ ചെരുപ്പെടുത്തടിക്കുന്നതുകാരണം അവതാരം നാടുവിടാന്‍ തീരുമാനിച്ചിരിക്കുവാ,തമിഴ്‌.കന്നഡ,തെലുങ്ക്,ഹിന്ദി....മുതലായ പുണ്യസ്ഥലങ്ങള്‍ സഞ്ചരിച്ച് ഹോളീവുഡില്‍ ചെന്ന് ഇംഗ്ലീഷില്‍ കൃഷ്ണനേം രാധയേം‌പറ്റി ഒരു സിനിമയൊക്കെയെടുത്ത്“ഓസ്ക്കാര്‍ അവാര്‍ഡൊക്കെ വാങ്ങി തിരിച്ചുവരുമ്പോള്‍ പണ്ട് തൂറിയവന്മാരൊക്കെ ചന്തീംകഴുകാതെ നാറിപ്പുഴുത്ത് ഇതുവഴിയൊക്കെ നടക്കും.....!





അവതാരത്തിന്റെ യുവജനങ്ങളായ ഭക്തന്മാരുടെ ഭക്തിമേള


ഒരുഭക്തന്റെ വികാരനിര്‍ഭരമായ ഭക്തി


ഇതാണ് കാണേണ്ടത്...!!
സ്പെഷ്യല്‍ വഴിപാട്പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ വഴിപാടില്‍ പങ്കെടുക്കാതിരിക്കുക




Sunday, June 26, 2011

നാണമില്ലാത്തവന്റെ ഡാഷിലെ ആല്‌

ഇന്നതെ ദിവസം (26-6-2011)എനിക്കു സമാധാനമായത് മലയാളമനോരമ പത്രം കണ്ടതിനു ശേഷമാ....!ഇന്‍ഡ്യാ മഹാരാജ്യത്തുള്ള സകല പത്രങ്ങളും പേട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനേപ്പറ്റി ,ഫ്രണ്ട്‌ പേജില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഹെഡിംഗ് കൊടുത്ത് ഇവിടുത്തെ ജനങ്ങളെ പേടിപ്പിച്ചപ്പോള്‍, മനോരമ“ആശ്വാസം നല്‍കാന്‍ കേരളവും”എന്നാണ് എഴുതിയിരുന്നത്.വലിയപ്രാധാന്യമൊന്നുമിലാത്ത രണ്ടാമത്തേ ഹേഡിംഗ്,മനോരമയേ സംഭന്ധിച്ചിടത്തോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവല്ലായിരുന്നു പ്രധാനം, മറ്റെല്ലാ പത്രങ്ങളും പെട്രോളിയം വിലവര്‍ധനവിന്റെ വാര്‍ത്തകൊടുത്തിരുന്നിടത്ത്“സിമി മുന്‍ ദേശീയ അധ്യക്ഷന്‍ കൊച്ചിയില്‍ മദ്ധ്യപ്രദേശ് പോലീസ്സിന്റെ പിടിയില്‍ എന്നാണ് കൊടുത്തത്.

“ആശ്വാസം നല്‍കാന്‍ കേരളവും”ഇതുകൊണ്ട് മനോരമ എന്താണ് ഉദ്ധേശിക്കുന്നത്..?

കോണ്‍ഗ്രസ്സുകാരില്‍ ഒരുനല്ല മനുഷ്യനുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാ!കാരണം വിലവര്‍ധനവ് സാധാരണക്കാരന് താങ്ങനാവുന്നതിലും അധികമാണെന്ന് കണ്ടുപിടിച്ചത് അദ്ദേഹമാണ്.വിലവര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തേയാണെന്ന് അദ്ദേഹം പറഞ്ഞുഅത്രേ..! അതുനേരാ..!ഇപ്പത്തന്നെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് സംശയത്തിലാ കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണനേതൃത്വം. ഇങ്ങനെ പോയാല്‍ ബാധിപ്പ് ഭയാനകമായിരിക്കും...

ഈ മനോരമ നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ല,വായനക്കാരെ പമ്പര വിഢികളാക്കുന്ന തരത്തിലുള്ള വാര്‍ത്തകളും,നുണയും എഴുന്നള്ളിച്ച് മുതലാളിത്വ വിധേയത്വവുമായി ജനങ്ങളെ വഞ്ചിച്ചു തിന്നുനടക്കാന്‍ ഇവര്‍ക്ക് നാണമില്ലേ....?
കുറഞ്ഞവിലയുള്ള സാധനം ആന്യായവിലക്കു വില്‍ക്കുന്ന ചന്തയില്‍ച്ചെന്ന് വിലപേശി നാലണകുറച്ചു വാങ്ങുമ്പോള്‍ നമ്മക്കൂണ്ടാകുന്ന ഒരു സന്തോഷം....!!അതായിരുന്നു എനിക്കനുഭവപ്പെട്ടത്.നിങ്ങക്കോ..?

Friday, June 24, 2011

ആദാമിന്റെ മകന്‍ സലീംകുമാര്‍...

“ദൈവം അറിഞ്ഞോണ്ടാ അട്ടക്ക് കണ്ണും,കുതിരക്ക് കൊമ്പും കൊടുക്കാത്തേ...!കൊടുത്താരുന്നേ..കാണാമാരുന്നു....സലീംകുമാറിന് ദേശിയപുരസ്കാരം കിട്ടിയതുപോലുണ്ടായേനേം...!!സലീംകുമാറിപ്പോള്‍ പണ്ടത്തെ സലീംകുമാറൊന്നുമല്ല..!ഭയങ്കര സെറ്റപ്പാ..!!അവാര്‍ഡൊക്കെ കിട്ടിയേപ്പിന്നെ സലീംകുമാര്‍ തലക്കണം അല്‍പ്പം കുറഞ്ഞിട്ടുണ്ട്,ഹാസ്യതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നാ സലീംകുമാറിന്റെ അഭിപ്രായം.ദേശീയപുരസ്കാരം കിട്ടുന്നതിനു മുമ്പെങ്ങാണും സലീംകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം വല്ലതും കിട്ടിയാരുന്നേല്‍ കാണാമായിരുന്നു ആ പുരസ്ക്കാരം പ്രഖ്യാപിച്ചവന്റെ മോന്തക്ക് വലിച്ചെറിയുന്നത്...ഹല്ലപിന്നെ..!!ഏതെങ്കിലും ദേശിയപുരസ്ക്കാര ജേതാവിനു പറ്റിയതാണോ ഈ കൂതറ അവാര്‍ഡ്!?അതും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്..!

സോപ്പു കമ്പനിക്കാരും,തുണിനീലം മുക്കുന്ന കമ്പനിക്കാരും,കക്കൂസ്സ് ക്ലീന്‍‌ ചെയ്യുന്ന കമ്പനിക്കാരുമൊക്കെ ഏര്‍പ്പെടുത്തുന്ന ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാങ്ങാന്‍ വായും‌പൊളിച്ചു നടക്കുന്ന മലയാളത്തിലെ നടീ നടന്മാര്‍ സലീംകുമാറിനെ കണ്ടു പഠിക്കണം..സലീംകുമാര്‍ ഇങ്ങനുള്ള കൂതറ അവാര്‍ഡ് വേദിയിലൊന്നും ഇതുവരെ കേറി പല്ലുമിളിച്ചു നിന്നിട്ടില്ല.
മലയാളത്തിലെ ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറില്ലെന്നാ കേട്ടുകേഴ്വി.എങ്ങനെ നോക്കും..?!സ്വന്തം മുഖത്തോട്ടു നോക്കുമ്പോള്‍ അവര്‍ക്ക് ലജ്ജതോന്നുവാ!ഞങ്ങളൊക്കെ ഈ സംസ്ഥാന അവാര്‍ഡിനും,ഫിലീം ഫെയര്‍ അവാര്‍ഡിനുമൊക്കെ വേണ്ടി എത്രപ്രാവശ്യമാ.....ശ്..ശോ..!
അവാര്‍ഡ് കിട്ടിയതില്‍പ്പിന്നെ സലീംകുമാര്‍ സൂപ്പര്‍താരങ്ങള്‍ക്കും മറ്റും സൌജന്യമായി ഉപദേശങ്ങളൊക്കെ കൊടുക്കുന്നുണ്ട്!
നല്ല സിനിമക്ക് പ്രതിഫലം ഒന്നും വങ്ങിക്കരുതെന്നാ അതിലൊന്ന്.അദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കാന്‍ അദ്ദേഹം കാര്യമായൊന്നും വാങ്ങിയില്ല പോലും!,ചായക്കും വഴിച്ചെലവിനുമുള്ളതുപോലും..!!അവാര്‍ഡ് കിട്ടുമെന്നുറപ്പുള്ള ചിത്രത്തിന് ഒരുലക്ഷം രൂപ അങ്ങോട്ടു കൊടുത്താണ് അഭിനയിച്ചത്,”നിര്‍മ്മാതാവ്‌ കോളടിച്ചുപോയി...!
നിര്‍മ്മാതാക്കള്‍ക്ക് ഇനി ചാകരയാ...!നൂറ്റിയൊന്നു രൂപയും ധക്ഷിണയും വെച്ചാല്‍ സലീംകുമാറിന്റെ ഡേറ്റുകിട്ടും...മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയിട്ടേ സലീംകുമാറടങ്ങു....

പണ്ടത്തേപ്പോലൊന്നുമല്ല...സലീംകുമാര്‍ ചെല്ലുന്നിടത്തൊക്കെ ജനങ്ങളുടെ തെള്ളാ...“അളിഞ്ഞുവീണ കൂഴച്ചക്കയില്‍ കണ്ണീച്ച പറക്കുന്നതുപോലാ സലിംകുമാറിനുചുറ്റും ആരാധകരും മീഡിയാക്കാരും വട്ടമിട്ടുപറക്കുന്നത്,അഭിനന്ദനങ്ങളും...പ്രസ്സ്മീറ്റും..എന്നുവേണ്ടാ....എല്ലാ കൊടച്ചക്രങ്ങളുമായി സലീംകുമാര്‍ ഹാപ്പിയാണ്..!
എന്നുവെച്ച് പണ്ടത്തെ എന്‍.ആര്‍.ഐ.മലയാളിപ്പൊങ്ങച്ചം പോലത്തെ ആഹങ്കാരമൊന്നും സലീംകുമാറിനില്ല.

“താനെന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ വിസ്സിലടിച്ച് കൈതട്ടാന്‍ നാലുപേരുണ്ടെന്നു മനസ്സിലായപ്പോള്‍,സലീംകുമാറും അര്‍ദ്ധരാത്രിയില്‍ കുടനിവര്‍ത്തി! അതുമറ്റൊന്നുമല്ല...“സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് സിനിമാതാരങ്ങള്‍ കയറിയിരിക്കുന്നത് ശരിയല്ലെന്നും ഏതെങ്കിലും അക്കാദമിയുടെ തലപ്പത്ത് ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു .“അതേയ്... ഈ വെള്ളക്കാരെയൊക്കെ കണ്ടപ്പോള്‍ കവാത്തു മറന്നുപോയ നാടൂകാരാ ഇവിടെയുള്ളത്,അവാര്‍ഡൊക്കെ കിട്ടിയ സ്തിതിക്ക് തന്നെയാരെങ്കിലും പിടിച്ച് വല്ല അക്കാദമിയുടേയും ചെയര്‍മാനോമറ്റോ ആക്കിക്കളയാതിരിക്കാനുള്ള മുന്നറിയിപ്പുമാത്രമല്ലായിരുന്നു,“സൈഡ് ഗ്യാപ്പില്‍ മുകേഷിനിട്ടൊരു എട്ടിന്റെ പണികൂടിയായിരുന്നു.ദയാനിധി മാരനെ ടെലികോം മന്ത്രിയാക്കിയതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പറയാതെ പറഞ്ഞുവെച്ചതാ...

(സലീംകുമാര്‍ തമിഴിലെ ഹാസ്യനടന്‍ വടിവേലുവിനെ മനസ്സില്‍ ധ്യാനിക്കുന്നത് നല്ലതായിരിക്കും...വടിവേലൂനും സലീംകുമാറിനേപ്പോലെ വായിലായിരുന്നു ഗുളികന്‍...)


Sunday, February 06, 2011

കാമ ഭ്രാന്തന്മാരോടൊപ്പമീ യാത്ര.........


Tehelka (special correspondent)“ഷാഹിനാ നഫീസയുടെ ഒരു കുറിപ്പ് വായിക്കാന്‍ ഇവിടെ ഞെക്കു........



സഹയാത്രികരായ പുരുഷന്മാരോട് ...



ആ പെണ്‍കുട്ടിയുണ്ടല്ലോ ,കഴിഞ്ഞ ദിവസം നമ്മളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി .എറണാകുളത്തു ഒരു കടയില്‍ സയില്‍സ് ഗേള്‍ ആണ് അവള്‍ .ഒരു വീട്ടുവേലക്കാരിയുടെ മകള്‍ .അവള്‍ ജീവിതത്തിലേക്കാണോ മരണത്തിലേ ക്കാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല .തലച്ചോറില്‍ രക്തം കട്ട പിടിച്ചു പൂര്‍ണമായും ഇരുട്ടിലാണ് അവളിപ്പോള്‍ .ഒരു തരത്തില്‍ നല്ലത് .തലയിടിച്ചു താഴെ
വീണപ്പോഴുള്ള കടുത്ത വേദനയും കൂടെ അനുഭവിക്കേണ്ടി വന്ന അപമാനവും അവള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ ..അത്രയും സമാധാനം .



പത്രങ്ങളില്‍ സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളാണ് നിറയെ ...എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ട് തന്നെയാണ് എന്ന ധ്വനി .ഐ ജി സന്ധ്യ ഉപദേശിച്ചത് ട്രെയിനില്‍ കയറിയാല്‍ ഉറങ്ങരുത് എന്നാണ്.കൊള്ളാം.രാവിലെ മൂന്നു മണിക്കും നാല് മണിക്കുമൊക്കെ ട്രെയിനില്‍ തുടങ്ങി രാത്രി പത്തു മണിക്ക് ട്രെയിനില്‍ തീരുന്ന ഒരു ദിവസത്തിനിടെ ഈ സ്ത്രീകളൊക്കെ എപ്പോഴാണ് ഉറങ്ങേണ്ടത് എന്ന് കൂടി പറയണം .



ഇത്തരത്തിലുള്ള ഓരോ സംഭവവും ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരും കൂടി സ്ത്രീകളെ ഉപദേശിക്കാന്‍ പുറപ്പെടുന്നത് എന്തിനാണ് ? സഹയാത്രികര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നാണ് ചങ്ങല വലിക്കതിരുന്നതെന്ന് കേസിലെ മുഖ്യ സാക്ഷിയായ ഒരു പുരുഷന്‍ പറയുന്നു. ഒരു പെണ്‍കുട്ടി പുറത്തേക്കു വീഴുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ 'താന്‍ തന്റെ കാര്യം നോക്കെടോ,അവള്‍ ചാവുകയൊന്നുമില്ല ' എന്ന് പറഞ്ഞത്രേ കൂടെ ഉണ്ടായിരുന്നവര്‍.ഇവര്‍ക്കായി ഒരു ഉപദേശവും കൊടുക്കാനില്ലേ ആര്‍ക്കും ? ഉപദേശിച്ചാല്‍ തന്നെ എന്തെങ്കിലും ഫലം ഉണ്ടാവുമോ ?

.



ഞങ്ങള്‍ക്ക് ലേഡീസ് compartment വേണമെന്നില്ല ,അകമ്പടിക്ക്‌ കൂടുതല്‍ പോലീസും വേണമെന്നില്ല.ഒറ്റക്കോ കൂട്ടായോ മനസമാധാനത്തോടെ നിങ്ങള്‍ കയറുന്ന അതെ തീവണ്ടികളിലും അതെ കോച്ചുകളിലും യാത്ര ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ക്കും താല്പര്യം .എന്നിട്ടും ലേഡീസ് കോച്ച് വേണമെന്നും എണ്ണം കൂട്ടണമെന്നും നടുവിലെക്കാക്കണമെന്നും കൂടുതല്‍ പോലിസ് വേണമെന്നും ഒക്കെ ആവശ്യപ്പെടെണ്ടി വരുന്നതിനു ഉത്തരവാദികള്‍ നിങ്ങള്‍ ഒക്കെ തന്നെയാണ് സുഹൃത്തുക്കളെ .



തുറിച്ചു നോക്കുന്നവനെയും വഷളത്തരം പറയുന്നവനെയുമൊക്കെ ഷര്ട്ടിനു കുത്തി പിടിച്ചു ഒന്ന് പൊട്ടിക്കാനും വേണമെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാനും ഒരു ബുദ്ടിമുട്ടും ഇല്ലാത്ത ആളാണ് ഞാന്‍ ,എന്നിട്ടും ഞാന്‍ പോലും prefer ചെയ്യുന്നത് സ്ത്രീകളോടോപ്പമുള്ള യാത്രയാണ് .മറ്റൊന്നും കൊണ്ടല്ല , വഴക്കടിച്ചു കളയാന്‍ ഊര്‍ജവും സമയവും ഇല്ലാത്തതുകൊണ്ട്.



ആ പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും തള്ളി ഇട്ട ഗോവിന്ദസ്വാമിയെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ നമുക്ക് നിശ്ചയം ഉണ്ട് .അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമായിരിക്കും .പക്ഷെ 'ചങ്ങല വലിച്ചു ഞങ്ങളെ മെനക്കെടുത്തരുത്,ചാവുന്നെങ്കില്‍ ചാവട്ടെ ' എന്ന് പറഞ്ഞ നിങ്ങള്‍ സഹയാത്രി കരുടെ കാര്യത്തിലോ .. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളെ എനിക്ക് ഉള്‍ക്കിടിലം .







(Shahina Nafeesa,Tehelka (special correspondent)









“ഇനിയെത്ര സൗമ്യമാരെ കൊലക്കും,മാനഭംഗത്തിനും ഇരയാക്കിയാലാണ്‌,ഇവിടുത്തെ ജനതയും,ഭരണകൂടവും നന്നാവുക ...?
എന്നാണ്‌ സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്രചെയ്യാന്‍ പറ്റുക..?സ്ത്രീകള്‍ ബസ്സിലും,തീവണ്ടിയിലും അനുഭവിക്കേണ്ടിവരുന്ന പീഢനങ്ങള്‍ പുറംലോകം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നില്ല..?
തിരക്കുള്ള ബസ്സിലും ,തീവണ്ടിയിലും,കയറാനായി സ്ഥിരം ഞരമ്പു രോഗികളുണ്ട്,അവരുടെ ശല്യത്തിന്‌ ഇരയാകാത്ത സ്ത്രീകള്‍ ഉണ്ടാവില്ലെന്നാണ്‌ എന്റെ തോന്നല്‍...
ഞാന്‍ കണ്ട ചില സംഭവങ്ങളൂണ്ട്,ഉദാഹരണത്തിന്‌,2008-ല്‍ ഞാന്‍ തിരുവനന്തപുരം മെയിലിന്‌ മദ്രാസ്സില്‍(ചെന്നൈ) നിന്നും ചെങ്ങന്നൂരേക്ക് യാത്ര ചെയ്യുകയായിരുന്നു,ചെന്നൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ എനിക്കു ഇരിക്കാന്‍ സീറ്റുകിട്ടിയിരുന്നില്ല(ജെനറല്‍ കംമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര) രാത്രിയില്‍ വണ്ടി സേലത്തെത്തിയപ്പോള്‍,തിക്കിത്തിരക്കി ഒരുത്തനെ തെള്ളിയിട്ട് ഒരു സീറ്റ് ഒപ്പിച്ചെടുത്തു..ഒരാള്‍ക്കുമാത്രമിരിക്കാവുന്ന സൈഡ് സീറ്റ്...!അതിനറ്റത്തിരിക്കനായി പലരും എന്നോട് സ്ഥലം ചോദിച്ചു ,ഞാന്‍ കൊടുക്കുമോ?..ഞാനാരാമോന്‍ ,എനിക്കറിയത്തില്ലെ..!,ദയവുതോന്നി അങ്ങനേങ്ങാണും ഇരുത്തിയാല്‍പ്പിന്നെ ചന്തിവെചു നിരക്കിനിരക്കി നമ്മളെ പുറത്താക്കും,പിന്നീടവന്റെ ഭാവം ...ലവന്‍ പിടിച്ച സീറ്റില്‍ നമ്മളിരിക്കാന്‍ ചെന്നപോലാകും,”കൊക്കെത്ര ട്രെയിന്‍ കണ്ടതാ...!,അങ്ങനെ ഒരു വിപ്ളവത്തിലൂടെ പിടിച്ചെടുത്ത സീറ്റില്‍ ഞെളിഞ്ഞിരുന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി.....ഉണരുമ്പോല്‍ നേരം വേളുത്തിരുന്നു,വണ്ടി കേരളത്തിലെത്തിയെന്ന് മനസ്സിലായി,യാത്രക്കാരുടെ നല്ലതിരക്ക്,പലരും ഓഫീസില്‍ പോകാനുള്ളവര്‍ ....സ്ത്രീകള്‍,പുരുഷന്മാര്‍,വിദ്യാര്‍ഥികള്‍...അങ്ങനെ ഒരുപാട് യത്രക്കാര്‍..!,

വണ്ടി എറണാകുളം സ്റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോളാണ്‌ ഞാന്‍ ആകാഴ്ചകണ്ടത്....
കംമ്പാര്‍ട്ടുമെന്റിനെ വാതിലിനരുകില്‍ തിരക്കിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍..!അതിലൊരു കുട്ടിയുടെ ശരീരത്തിലേക്ക് ശക്തമായി മുട്ടിയുരുമ്മുന്ന പുരുഷന്‍ ..!അവള്‍ ഒതുങ്ങാവുന്നതിന്റെ പരമാവധി ഒതുങ്ങുന്നു അപ്പോഴും അവന്‍ വിടുന്ന ഭാവമില്ല...,കൂടെയുള്ള കൂട്ടുകാരി അവളെ അവനില്‍നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു,തിരക്കിനിടയില്‍ അവള്‍ക്ക് അതിനു കഴിയുന്നില്ല.അയാള്‍ അവളുടെ മുകളിലേക്ക് കമഴ്ന്ന് വിഴാനുള്ള പുറപ്പാടിലാ..! ഒരു വിധം കഷ്ടിച്ചു അവളും കൂട്ടുകാരിയും ഇടവഴിയില്‍ നിന്നും കംമ്പാര്‍ട്ടുമെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു അപ്പോള്‍ അയാളും കൂടെ ഉള്ളിലേക്ക് വന്നു . ഇപ്പോല്‍ ആ രണ്ടുകുട്ടികള്‍ നില്‍ക്കുന്നത് ഞാന്‍ ഇരിക്കുന്നതിനു മുമ്പിലും..! അല്‍പ്പനേരത്തിനു ശേഷം വീണ്ടും അയാള്‍ ആദ്യം ശല്ല്യപ്പെടുത്തിയ ആകുട്ടിയുടെ പുറകിലായി വന്നുനിന്നു...പിന്നേം പഴയതു പോലെ മുട്ടലും ഉരുമ്മലും തുടങ്ങി.ഞാനും അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി,പിന്നീട് ഞാന്‍ കണ്ട കാഴ്ച്ച മനുഷ്യത്തമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌ പുറത്തു പറയാന്‍ അല്‍പ്പം ലജ്ജയുണെങ്കിലും ചിലകാര്യങ്ങള്‍ തുറന്നു പറയണം അതുകൊണ്ടു പറയുവാ....“അയാളുടെ വസ്ത്രത്തിനുള്ളില്‍ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബങ്ങളില്‍ മുട്ടിച്ച് ഒരു കാമവെറിയനെപ്പോലെ അയാല്‍ ചലിക്കുകയാണ്‌.....! എന്റെ നെഞ്ചത്ത് ഒരു വെള്ളിടി വെട്ടിയതുപോലെ ഞാന്‍ ഞെട്ടിപ്പോയി.....ശരീരമാകമാനം ഒരുതരം മരവിപ്പ്...ആ മരവിപ്പ് എന്നെ അങ്ങനതന്നെ എന്നെ ഒന്നുരണ്ട് നിമിഷം പിടിച്ചിരുത്തിക്കളഞ്ഞു......ആ ഇരുപ്പില്‍ ഞാന്‍ കൂടെയുള്ള യാത്രക്കാരെ മുഴുവന്‍ ശ്രദ്ധിച്ചു അടുത്തിരിക്കുന്ന/നില്ക്കുന്ന എല്ലാവരും ഇതു കാണുന്നുണ്ടായിരുന്നു....എല്ലാമാന്യ മലയാളികളായ യാത്രക്കാരും ഒരു നീലച്ചിത്രം കാണുന്ന ലാഘവത്തോടെ ഈ ചൂടന്‍ രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...!എന്റെ സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു.കോപം കൊണ്ട് എന്റെ കണ്ണില്‍ ഇരുട്ടു കയറി..പിന്നീട് ഞാന്‍ ചെയ്തത് അല്‍പ്പ നേരത്തിനു ശേഷമാണ്‌ എനിക്കുതന്നെ മനസ്സിലായത്..!ചാടിയെഴുനേറ്റ ഞാന്‍ ആ കുട്ടിയെ ഞാനിരുന്നസീറ്റില്‍ ഇരിക്കാന്നവശ്യപ്പെട്ടുകൊണ്ട് ആഭാസന്റെ നേര്‍ക്ക് തുറിച്ചു നോക്കിക്കൊണ്ട് നീങ്ങിനിന്നു....എന്റെ കൈ തരിക്കുന്നു.. ഓങ്ങി ഒരടിയങ്ങു കൊടുത്താലോയെന്നെനിക്കു തോന്നി....ആത്മസംയമനം പാലിക്കാന്‍ എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുണ്ടായിരുന്നു..ആ നിന്ന നില്‍പ്പില്‍ ഞാന്‍ പലതും ചിന്തിച്ചു....


“ഈ ആഭാസനെ എന്നേക്കൊണ്ട് ഒരുപക്ഷെ അടിക്കാന്‍ കഴിയുമായിരിക്കാം,അവന്‍ എന്നെ തിരിച്ചടിച്ചാല്‍ അവനെ ഞാനിന്നു കൊല്ലും....അതും ഉറപ്പാ..! ഇപ്പോള്‍ ഈ കംമ്പാര്‍ട്ടുമെന്റിനകത്ത്കിടന്നൊരടികൂടിയാല്‍ സംഭവം എല്ലാവരുമറിയും അതാ പെണ്‍കുട്ടിയുടെ അഭിമാനത്തിനെ ബാധിക്കും,അല്ലെങ്കില്‍ത്തനെ ആ കുട്ടി കരച്ചിന്റെ വക്കോളമെത്തി നില്ക്കുകയാണ്‌,ഇനിയധവാ ഞാനാ ആഭാസനുമായി തല്ലുകൂടി എന്തെങ്കിലും വലിയ പ്രശനമായാല്‍ വല്ല വിചാരണ വരുമ്പോള്‍ ഈ കുട്ടി അഭിമാനത്തിനു ഭയന്ന് ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നു പറഞ്ഞാല്‍.....!ഞാനാരായി...!,അന്റെ കൂട്ടത്തിലുള്ള മറ്റു ഞരമ്പുകളെലാംകൂടി എന്നേ എടുത്തിട്ട് തൊഴിച്ചാല്‍ ഈ കൂട്ടത്തിലൊരുത്തന്‍ പോലും തിരിഞ്ഞു നോക്കുകപോലുമില്ല അതും എനിക്കറിയാം .പിന്നിവിടുത്തെ ജുഡീഷറി... അതിന്റെ കാര്യമോര്‍ത്തപ്പോ ഒള്ളധൈര്യംകൂടി ചോര്‍ന്നു.....! ഇതെല്ലാം ഞാന്‍ ഒരു നിമിഷംകൊണ്ട് ചിന്തിച്ചു പോയതാണ്‌.”ഏതായാലും എന്റെ നിപ്പും ഭാവവും അവന്റെ തൃഷ്ണ അല്‍പ്പം കുറച്ചു....അവന്‍ ചെറുകെ പുറമോട്ടു പിന്മാറി....ട്രെയിനിലുണ്ടായിരുന്ന ചില സഹയാത്രക്കാര്‍ക്ക് എന്താണ്‌ സംഭവിച്ചതെന്ന് മനസ്സിലായില്ല....രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കു കാര്യം പിടികിട്ടി,അപ്പോഴേക്കും ഞരമ്പ് ഒന്നും സംഭവിക്കാത്തതുപോലെ വാതിലിലേക്ക് മാറിനിന്നു.അപ്പോള്‍ എന്റെ മനസ്സിലെ ചിന്ത മുഴുവന്‍ ഈ ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരേക്കുറിച്ചായിരുന്നു ,എന്തു മനുഷ്യ ജന്മങ്ങളാണ്‌ ഇവറ്റകള്‍..?!മനുഷ്യത്വം അല്‍പ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വാര്‍ഥന്മാര്‍....ഇവരുടെയൊക്കെ സഹോദരിമാര്‍ക്കാണ്‌ ഇതുപോലുള്ള ഒരു ഗതികേടുണ്ടാകുന്നതെങ്കില്‍ ഇവരൊക്കെ ഇങ്ങനെ നോക്കി നില്ക്കുമോ..? പ്രബുദ്ധന്മാരെന്ന് അഹങ്കരിച്ചു നടക്കുന്ന മലയാളികള്‍......കഷ്ട്ം.!ഈ നാടിനെയാണോ “ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്....!

ആ പെണ്‍കുട്ടി അപ്പോള്‍ ,ഞാന്‍ സേലത്തുവെച്ച് ഒരു അണ്ണാച്ചിയെ തെള്ളിയിട്ട് വിപ്ളവത്തില്‍ കൂടി നേടിയെടുത്ത ഇരിക്കയില്‍ സുരക്ഷിതയായി ഇരിക്കുന്നുണ്ടായിരുന്നു,അപമാനഭാരത്തില്‍ അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.

എന്റെ കോപത്തെ ഞാന്‍തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.”വിട്ടുകള...കൂടുതലൊന്നും സംഭവിക്കാതെ ആ കുട്ടിക്കിരിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞല്ലോ...!നീ നിയമജ്ഞനല്ല,നിയമപാലകനുമല്ല,രാഷ്ട്രീയനേതാവുമല്ല.ഈ സ്ത്രീത്വത്തിനു സംരക്ഷണം കൊടുക്കേണ്ടവരും
,കുറ്റവും,അനീതിയും തട്ടിക്കേള്‍ക്കണ്ട ജനതയും നോക്കിനില്ക്കുമ്പോള്‍.നീയൊറ്റക്ക് "ഓവര്‍സ്മാര്‍ട്ടാവല്ലേ......അതുനിനക്ക് ആപത്താ..! കുറ്റവാളികള്‍ക്കാണ്‌ ബലം അവര്‍ക്ക് മനുഷ്യാവകാശങ്ങളുണ്ട് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും പറയാനും മനുഷ്യാവകാശ കമ്മിഷനുണ്ട്,നിനക്കാരെങ്കിലും വരുമോ?“ഇല്ല...ആരും വരില്ല.സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവളുടെ മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരുപാവത്തിനെ തല്ലിച്ചതച്ചതാണെന്ന് പറയും ഈലോകം,ഇവിടെ(ട്രെയിനില്‍) പലരും എന്നെ അങ്ങനെയാണു നോക്കുന്നത്...

ഇന്നിപ്പോള്‍ ഷോര്‍ണ്ണുര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ട് ക്രൂരമായി പിഢിപ്പിച്ചു കൊന്നിരിക്കുന്നു....അതുംലേഡിസ്സ് കമ്പാര്‍ട്ടുമെന്റില്‍നിന്നും ..!ട്രെയിനില്‍ ടിക്കറ്റെടുക്കാതെ കയറുന്ന ഭിക്ഷക്കാരേയും,സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറ്റവാളികളേയും നിയന്ത്രിക്കാനാവാത്തതിന്റെ പരിണിതഫലം ഇത്‌.. ഇതിനുത്തരവാധികള്‍ ആരാണ്‌..?

കേരളത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതെന്ന വിചാരം എനിക്കില്ല .ഭാരതത്തിലെ മറ്റു സ്റ്റേറ്റുകളുടെ നില ഇതിലും മോശമാണ്‌,ഇന്‍ഡ്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഇതല്‍പ്പം കുറയുമെന്നുമാത്രം.ഇവിടെ സെന്‍സേഷണല്‍ ന്യൂസ്സ് സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചു പീഢനത്തിനിരയായ സ്ത്രീകളെ മാധ്യമങ്ങള്‍ വീണ്ടുംവീണ്ടും പീഢിപ്പിക്കുന്നു..ഇതിനൊക്കെ ഭയന്നാണ്‌,സ്ത്രീകള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കുനേരെ പ്രതികരിക്കാത്തത്.

വാര്‍ത്തള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്കും,ഭരാണാധിപന്മാര്‍ക്കും എവിടുന്നോ രോഷം വരും പിന്നിടാവാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഫ്രണ്ട് പേജില്‍നിന്നും,ഉള്‍പേജിലേക്കൊതുങ്ങുമ്പോള്‍ അവരുടെ മനസില്‍നിന്നും രോഷവും,വാര്‍ത്തയും ഉള്‍വലിഞ്ഞില്ലാതാകും....പിന്നേയും കാത്തിരിക്കാം മറ്റൊരു സൗമ്യയുടെ മരണത്തിനായി..!!


Twitter Delicious Facebook Digg Stumbleupon Favorites More